കൊല്ലം: പെൻഷനും ആശ്വാസ കിരണവുമെല്ലാം മുടങ്ങി ദുരിതത്തിലായിരിക്കുകയാണ് ഭിന്നശേഷിക്കാരുടെ ജീവിതം. നിലവിൽ 1600 രൂപയാണ് ഭിന്നശേഷിക്കാർക്ക് പെൻഷനായി ലഭിക്കുന്നത്. എന്നാൽ അതു പോലും ലഭിച്ചിട്ട് മാസങ്ങളായെന്ന് പലരും പരാതിപ്പെടുന്നു.
തീവ്ര ഭിന്നശേഷിക്കാരെ പരിചരിക്കുന്ന രക്ഷിതാക്കൾക്ക് നൽകുന്ന ആശ്വാസകിരണം 600 രൂപയും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മറ്റ് വിഭാഗങ്ങൾക്ക് നൽകിവരുന്ന ആനുകൂല്യത്തേക്കാൾ ഏറ്റവും ചുരുങ്ങിയത് 25 ശതമാനം എങ്കിലും വർദ്ധനവ് ഭിന്നശേഷിക്കാർക്ക് നൽകണമെന്നും ഭിന്നശേഷിക്കാർക്ക് ആനുകൂല്യം നൽകുന്നതിന് പ്രത്യേകമായി ഡിസെബിലിറ്റി ഫണ്ട് രൂപീകരിക്കണമെന്നും ഭിന്നശേഷി അവകാശ നിയമത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ധന സമാഹരണത്തിനായി ചെറിയ രീതിയിൽ സെസ് ഏർപ്പെടുത്താനും ഭിന്നശേഷി പെൻഷൻ വർദ്ധിച്ച നിരക്കിൽ നൽകുന്നതിന് സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്താമെന്നും വ്യവസ്ഥയുണ്ട്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയില്ലാതെ തന്നെ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിച്ച് നൽകാനുള്ള സാഹചര്യം ഇത്തരത്തിലുണ്ടായിട്ടും ഏറ്റവും അവശരായ ഈ വിഭാഗത്തോട് നിഷേധാത്മകമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
ആശ്വാസ കിരണവും നിലച്ചു
തീവ്ര ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കുള്ള ആശ്വാസകിരണവും മുടങ്ങി
വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി പെൻഷൻ നൽകണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല
സർക്കാർ, എയ്ഡഡ് മേഖലകളിൽ തൊഴിൽ സംവരണവും കാര്യക്ഷമമല്ല
പി.എസ്.സിയും തടസവാദങ്ങൾ നിരത്തി നിയമനം വൈകിപ്പിക്കുന്നു
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പ്രതികരണമില്ല.
ഭിന്നശേഷിക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |