കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം പിടിയിൽ. പത്തനംതിട്ട തണ്ണിത്തോട് വെട്ടൂർ കാട്ടിൽ ശ്രീക്കുട്ടനാണ് (22) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നിരന്തരം ഫോണിലൂടെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭീഷണിയ്ക്ക് വഴങ്ങി പീഡന വിവരം കുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു.
ഇതിനിടെ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് രക്ഷകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കിളികൊല്ലൂർ പൊലീസിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. കിളികൊല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ സുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എ.എസ്.ഐ ജിജു, എസ്.സി.പി.ഒമാരായ ഷൺമുഖദാസ്, അനിതാകുമാരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |