ചെന്നൈ: ഒരു അപകടമുണ്ടായാൽ അവിടെ എത്താനോ ആശുപത്രയിൽ പോകാനോ പറ്റാത്ത തരത്തിൽ ചെന്നൈ നഗരം മുങ്ങിപ്പോയെന്ന് നിർമ്മാതാവും മെഡിമിക്സ് ഗ്രൂപ്പ് സി.എം.ഡിയുമായ എ.വി.അനൂപ് പറഞ്ഞു.
വിമാനത്താവളത്തിൽ എത്തിയവർ അവിടെ കുടുങ്ങി കിടക്കുകയാണ്. കൂട്ടത്തിലെ മലയാളികൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകുന്നതായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തമിഴ്നാട് ഘടകം രക്ഷാധികാരി കൂടിയായ അനൂപ് പറഞ്ഞു.
ഭഷണവും മരുന്നും ആവശ്യമുള്ളവർക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്ത് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റുള്ളവർക്ക് അവ ലഭ്യമാകുന്ന സ്ഥലത്തെ കുറിച്ച് വിവരം നൽകും. ഇന്നും ഇതേനില തുടർന്നാൽ സ്ഥിതിഗതികൾ വഷളാകും. പകർച്ച വ്യാധികളുണ്ടാകുന്ന അവസ്ഥ വരും. മെഡിമിക്സിന്റെ രണ്ട് ഫാക്ടറികളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |