SignIn
Kerala Kaumudi Online
Saturday, 27 July 2024 9.31 AM IST

നവാൽനിക്കെതിരെ പുതിയ കുറ്റങ്ങൾ

pic

മോസ്കോ : ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്കെതിരെ പുതിയ കു​റ്റം ചുമത്തി പ്രോസിക്യൂട്ടർമാർ. നിലവിൽ, 47 കാരനായ നവാൽനി, തീവ്രവാദം ഉൾപ്പെടെയുള്ള കു​റ്റകൃത്യങ്ങളിൽ കു​റ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 30 വർഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് നവാൽനിയും അനുയായികളും ആരോപിക്കുന്നു. ഇതിനിടെ, നശീകരണ കു​റ്റകൃത്യങ്ങൾ ഉൾക്കൊള്ളുന്ന റഷ്യൻ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 214 പ്രകാരം തനിക്കെതിരെ പുതിയ കു​റ്റം ചുമത്തി അന്വേഷണം ആരംഭിച്ചെന്ന് നവാൽനി സഹപ്രവർത്തകരെ അറിയിച്ചു. താൻ എന്ത് കുറ്റം ചെയ്തെന്നോ തനിക്കെതിരെ എന്തിനാണ് ഈ കുറ്റം ചുമത്തിയതെന്നോ തനിക്കറിയില്ലെന്നും ഏകാന്ത തടവിൽ തുടരുന്ന നവാൽനി ചൂണ്ടിക്കാട്ടി. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നൽകുകയും ചെയ്തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലിൽ നവാൽനിക്ക് കോടതി 19 വർഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവിൽ പതിനൊന്നര വർഷത്തെ തടവ് ശിക്ഷ അനുവഭിച്ചുവരികയായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ നവാൽനി. നിയമലംഘനം നടത്തുന്ന റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തിയിരുന്ന ' ആന്റി കറപ്ഷൻ ഫൗണ്ടേഷൻ എന്ന നവാൽനിയുടെ എൻ.ജി.ഒയെ തീവ്രവാദ ബന്ധം ആരോപിച്ച് റഷ്യൻ ഭരണകൂടം 2021ൽ നിരോധിച്ചിരുന്നു. ജയിൽ കഴിയുന്ന നവാൽനി ജയിലധികൃതർ തനിക്ക് വിഷംനൽകിയെന്നതകടക്കമുള്ള ഗുരുതര ആരോപണങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നു. 2020 ഓഗസ്റ്റിൽ നവാൽനിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കണ്ണിലെ കരടായി മാറിയ നവാൽനി സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ചു. പിന്നാലെ ബോധരഹിതനായി. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ കോമാ സ്‌റ്റേജിലേക്ക് വഴുതി വീണു. മാരക വിഷമായ നോവിചോക്കാണ് അദ്ദേഹത്തിന്റെ ഉള്ളിലെത്തിയത്. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നാഡിവ്യവസ്ഥയെ തകർക്കുന്ന അപകടകാരിയായ നെർവ് ഏജന്റാണിത്. പുട്ടിന്റെ അറിവോടെയായിരുന്നു ഇതെന്ന് റഷ്യൻ പ്രതിപക്ഷം ആരോപിക്കുന്നു. നവാൽനി ജർമ്മനിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും 2021ൽ റഷ്യയിൽ പ്രവേശിച്ച ഉടൻ ജയിലിലായി. 2018 തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച നാൾ മുതൽ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചുമത്തി ജയിൽവാസം നേരിടുകയാണ് നവാൽനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.