കാബൂൾ: കൊൽക്കത്ത സ്വദേശിയുമായി വിവാഹം നിശ്ചയിച്ച പാകിസ്ഥാൻ യുവതി വാഗ- അട്ടാരി അതിർത്തിയിലൂടെ ഇന്ത്യയിലെത്തി. കറാച്ചി സ്വദേശി ജവേരിയ ഖാനാണ് ഇവിടേക്കെത്തിയത്. 2024 ജനുവരിയിലാണ് ജവേരിയയുടെയും സമീർഖാന്റെയും വിവാഹം.
ജവേരിയയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നതിനായി പ്രതിശ്രുത വരൻ സമീർ ഖാനും കുടുംബവും അമൃത്‌സറിൽ എത്തിയിരുന്നു. 45 ദിവസത്തെ വിസാ കാലാവധിയാണ് യുവതിക്ക് അനുവദിച്ചിരിക്കുന്നത്. നേരത്തെ രണ്ടുതവണ വിസ നിഷേധിച്ചിരുന്നു. അഞ്ചുവർഷമായി ഇന്ത്യയിലേക്കു വരാൻ ജവേരിയ ശ്രമിക്കുന്നുണ്ട്. എന്നാൽ കൊവിഡും വിസ നിഷേധിച്ചതും വെല്ലുവിളിയായി.
ഇന്ത്യയിലെത്തിയതിന്റെ സന്തോഷം ജവേരിയ മാദ്ധ്യമപ്രവർത്തകരോട് പങ്കുവച്ചു. ‘‘45ദിവസത്തെ വിസയാണ് എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തിയതിൽ വളരെ സന്തോഷം. വലിയ സ്നേഹമാണ് എന്നെ സ്വാഗതം ചെയ്തത്. ജനുവരി ആദ്യ ആഴ്ച തന്നെ വിവാഹം നടക്കും.’’– ജവേരിയ പറഞ്ഞു.
അമ്മയുടെ ഫോണിൽ യാദൃച്ഛികമായി ഫോട്ടോ കണ്ട ശേഷമാണ് ജവേരിയയോട് വിവാഹാഭ്യർത്ഥന നടത്തിയതെന്നു സമീർഖാൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |