ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിറുത്തിവിരുന്ന തെരച്ചിൽ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്നലെ ഉച്ചയോടെ ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരാളെ കൂടി കണ്ടെത്താനുള്ളതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ 12 കാൽനടയാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അടിക്കടിയുണ്ടായ അഗ്നിപർവത സ്ഫോടനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കി. കാണാതായ അവസാനത്തെ കാൽനടയാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബുധനാഴ്ച പുനരാരംഭിക്കുമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |