സിംഗപ്പൂർ: പൂച്ചകളെ ഫ്ലാറ്റുകളിലും മറ്റ് കെട്ടിടസമുച്ചയങ്ങളിലും വളർത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് 34 വർഷങ്ങൾക്ക് ശേഷം സിംഗപ്പൂർ പിൻവലിക്കുന്നു.
നിരോധനം മാറ്റുന്നതോടെ ഫ്ലാറ്റുകൾ, അപ്പാർട്ട്മെൻറുകൾ പോലുള്ള ഇടങ്ങളിൽ മറ്റു വളർത്ത് മൃഗങ്ങൾക്കൊപ്പം പൂച്ചകളെയും വളർത്താം.
എന്നാൽ, ലൈസൻസ് ലഭിക്കണമെങ്കിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. വ്യവസ്ഥകൾ ലംഘിക്കുന്നവരിൽ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കും. 2024ന്റെ അവസാനത്തോടെ നിയമം പ്രാബല്യത്തിൽ വരൂ.
1989ലാണ് സിംഗപ്പൂരിൽ പൂച്ചകളെ ഫ്ലാറ്റുകളിൽ വളർത്തുന്നതിന് നിരോധനമേർപ്പെടുത്തിയത്. പൂച്ചകൾക്കും നായകൾക്കും അലഞ്ഞുതിരിയുന്ന പ്രവണത കൂടുതലാണെന്നും അത് മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് നിരോധനം ഏർപ്പെടുത്താനുണ്ടായ കാരണം. 62 ഇനം ചെറിയ നായ്ക്കൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയെ വളർത്താൻ നിയമപരമായ അനുമതിയുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി സർക്കാരിനെതിരെ പൂച്ചപ്രേമികൾ പ്രതിഷേധിച്ചിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനം ഏറെ സന്തോഷത്തോടെയാണ് രാജ്യത്തെ മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |