SignIn
Kerala Kaumudi Online
Saturday, 27 July 2024 5.32 AM IST

ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി

cricket

ഡർബൻ : മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്കായി സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. ഞായറാഴ്ച ഡർബനിലാണ് ആദ്യ ട്വന്റി-20 മത്സരം. മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ടെസ്റ്റുകളുടെയും പരമ്പരകളും ഈ പര്യടനത്തിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 17നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം അതിൽ മാത്രം ഉൾപ്പെട്ട താരങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുകയും ഏകദിനത്തിനായുള്ള സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങൾ എത്തുകയും ചെയ്യും. ഡിസംബർ 26നാണ് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ട്വന്റി-20യ്ക്കും ഏകദിനത്തിനുമില്ലാത്ത രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ഉൾപ്പടെയുള്ളവർ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് അവിടേക്ക് തിരിക്കും.

ദീപക് ചഹർ പോയില്ല

ഇന്ത്യൻ ട്വന്റി-20 ടീമിൽ ഉൾപ്പെട്ട പേസർ ദീപക് ചഹർ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോയില്ല. ദീപക്കിന്റെ പിതാവ് മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിലായതാണ് കാരണം. ഈ മാസം രണ്ടിന് അലിഗഢിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിംഗിന് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്.

അപ്പോൾ ഓസ്‌ട്രേലിയയുമായുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന ചാഹർ ടീം ക്യാമ്പ് വിട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ കളിച്ചിരുന്നുമില്ല. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലേ ദക്ഷിണാഫ്രിക്കയിലേക്ക് പോകൂ എന്ന് ദീപക് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. ഏകദിന ടീമിലും ദീപക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ട്വന്റി -20 ടീം : യശ്വസി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,റിതുരാജ് ഗെയ്ക്ക്‌വാദ്, തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്ടൻ),റിങ്കു സിംഗ്,ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ,ജിതേഷ് ശർമ്മ,ജഡേജ,വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്,കുൽദീപ് യാദവ്,സിറാജ്,അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.