ന്യൂയോർക്ക്: യു.എസിൽ യൂണിവേഴ്സിറ്റി ഒഫ് നെവാഡയുടെ ലാസ് വേഗാസ് ക്യാമ്പസിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു.
ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 1:23ഓടെയായിരുന്നു സംഭവം. 67 കാരനായ ഒരു മുൻ പ്രൊഫസറാണ് വെടിവയ്പ് നടത്തിയതെന്നും ഇയാൾക്ക് ലാസ് വേഗാസ് ക്യാമ്പസുമായി ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. ഇദ്ദേഹം മുമ്പ് ജോർജിയയിലും നോർത്ത് കാരലൈനയിലുമാണ് ജോലി ചെയ്തിരുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
അതേ സമയം, യു.എസിൽ ഇക്കൊല്ലമുണ്ടാകുന്ന 631ാമത്തെ കൂട്ടവെടിവയ്പാണിത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം കുറഞ്ഞത് 80 വെടിവയ്പുകളുണ്ടായി.
റഷ്യൻ സ്കൂളിൽ വെടിവയ്പ്
റഷ്യയിലെ ബ്രയാൻസ്ക് നഗരത്തിൽ കൈത്തോക്കുമായി സ്കൂളിലെത്തിയ 14കാരി സഹപാഠികൾക്കുനേരെ വെടിയുതിർത്ത ശേഷം ആത്മഹത്യ ചെയ്തു. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. 5 കുട്ടികൾക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |