തിരുവനന്തപുരം: നവജാതശിശുക്കളിലെ ഹൃദ്രോഗം കണ്ടെത്തി 18 വയസുവരെ സൗജന്യചികിത്സയും പരിചരണവും ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുനരാരംഭിക്കാൻ തീരുമാനമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.
കൊവിഡ് കാലത്ത് നിറുത്തിയ പദ്ധതി പുനരാരംഭിക്കാൻ സംസ്ഥാനസർക്കാർ ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ഇടപെട്ടതോടെയാണ് അതിന് വഴിതുറന്നത്.
ഇതുസംബന്ധിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗിന്റെ കത്ത് ലഭിച്ചതായും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സ്വാസ്ഥ്യ ബാൽ യോജന പ്രകാരമാണ് കുഞ്ഞുങ്ങളിലെ ഹൃദ്രോഗ സാധ്യത കണ്ടെത്തി തുടർചികിത്സ ഉറപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |