SignIn
Kerala Kaumudi Online
Sunday, 06 October 2024 4.42 PM IST

വേരു പടർത്തും വിനകൾ

Increase Font Size Decrease Font Size Print Page
d

പ്രമേഹം ഒരു അവസ്ഥയായതിനാൽ, ഒരിക്കൽ ബാധിച്ചാൽ അതിനോടു പൊരുത്തപ്പെട്ടേ തീരൂ. അവിടെയാണ് യുവാക്കളിലെ പ്രമേഹം വില്ലനാകുന്നത്. കേരളത്തിൽ 25 വയസിൽ താഴെയുള്ളവരിൽ, മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹത്തിൻെറ സാന്നിദ്ധ്യം വർദ്ധിക്കുകയാണ്. ഈ പ്രായക്കാർക്കിടയിൽ 20 ശതമാനത്തിലധികം ഇത്തരം കേസുകളുണ്ടാകുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശരാശരി 70 വയസുവരെ ജീവിക്കേണ്ട ഒരാൾക്ക് 20 വയസിൽ പ്രമേഹം പിടിപെട്ടാൽ അതോടെ ജീവിതത്തിന്റെ നിറംകെടും.

സമപ്രായക്കാരുടെ അതേ ഭക്ഷണരീതി പാടെ ഉപേക്ഷിക്കണം. മറിച്ച്, പ്രമേഹം വന്നോട്ടെ; മരുന്നു കഴിക്കാം എന്ന് തെറ്റായി ധരിക്കുന്നവരുണ്ട്. നിയന്ത്രണങ്ങളില്ലാതെ മരുന്നു മാത്രം കഴിച്ചാൽ അവിടെയും അപകടം കാത്തിരിപ്പുണ്ട്. എല്ലാ മരുന്നിനും 80 ശതമാനം ഗുണമാണെങ്കിൽ 20 ശതമാനം പാർശ്വഫലങ്ങളുണ്ടാകും. 20 വയസു മുതൽ പ്രമേഹത്തിന് മരുന്ന് കഴിക്കേണ്ടി വന്നാൽ പരമാവധി 20 വർഷത്തിനുള്ളിൽ അത് മറ്റു പല അസുഖങ്ങളിലേക്കും വഴിതുറക്കും. അതോടെ ആയുർദൈർഘ്യവും കുറയും.

സാധാരണനിലയിൽ വലിയ കുഴപ്പക്കാരനല്ലാതെ തുടരുന്ന പ്രമേഹം മാരകമാകുന്നത് മറ്റെന്തെങ്കിലും രോഗം പിടിപെടുമ്പോഴാകും. ആ രോഗത്തെ ഉത്തേജിപ്പിക്കുന്ന ഘടകമായി പ്രമേഹം മാറും! ഇതിന് ഏറ്റവും വലിയ തെളിവാണ് കൊവിഡ്. കൊവിഡ് കാലത്ത് മരണപ്പെട്ടവരിൽ വലിയൊരു ശതമാനവും പ്രമേഹ രോഗികളായിരുന്നു. ഇവരിൽ വൈറസ് ബാധ അതിവേഗം ആന്തരാവയവങ്ങളെ ബാധിച്ച് ചികിത്സയെത്തന്നെ പ്രതികൂലമായി ബാധിച്ചു.

ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ച് പ്രമേഹത്തിന്റെ വിധം മാറും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി ഉയർന്നു നിൽക്കുന്നത് ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, പാദങ്ങൾ, വൃക്കകൾ, ഞരമ്പുകൾ,പല്ലുകൾ എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങളിലേക്ക് നയിക്കും. മേജർ വാസ്ക്കുലർ കോംപ്ലിക്കേഷൻ, മൈക്രോ വാസ്ക്കുലർ കോംപ്ലിക്കേഷൻ എന്നിങ്ങനെ രണ്ടുതരം അപകടാവസ്ഥകളാണ് പ്രമേഹം സൃഷ്ടിക്കുന്നത്. ഹൃദയാഘാതം. പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളാണ് മേജർ വാസ്ക്കുലർ കോംപ്ലിക്കേഷൻ. അനിയന്ത്രിതമായ പ്രമേഹം കാരണം ഹൃദയപേശികളിലേക്കുള്ള രക്തവിതരണം തടസപ്പെടുന്നത് ഇസ്‌കെമിക് പോലുള്ള ഗുരുതര ഹൃദയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

വൃക്കകൾക്ക്

തകരാർ

മൈക്രോ വാസ്ക്കുലർ കോംപ്ലിക്കേഷന്റെ ഭാഗമായുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഡയബറ്റിക്ക് നെഫ്രോപതി.

അനിയന്ത്രിമായ പ്രമേഹം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും. സാധാരണയായി കാലക്രമേണ സംഭവിക്കുന്ന പ്രശ്നമാണിത്. വൃക്ക തകരാറിലാകുന്നതോടെ ഡയാലിസിസ് വേണ്ടിവരും. കാലക്രമേണ വൃക്ക മാറ്റിവയ്ക്കലും അനിവാര്യമാകും. ആഗോളതലത്തിൽ പ്രമേഹമാണ് വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്ക് പ്രധാന കാരണമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഞരമ്പുകൾ

നിർജ്ജീവം

അനിയന്ത്രിതമായ പ്രമേഹം ഞരമ്പുകൾക്ക് കേടുപാടുണ്ടാക്കും. ഇത് തലച്ചോറിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കിടയിലും സന്ദേശങ്ങളെത്തിക്കുന്ന ഞരമ്പുകളെ തകരാറിലാക്കും. ഡയബറ്റിക് ന്യൂറോപ്പതി സാധാരണയായി കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. 50 ശതമാനം പ്രമേഹരോഗികളും 25 വർഷത്തിനകം ഡയബറ്റിക് ന്യൂറോപ്പതിക്ക് വിധേയരാകുന്നുവെന്നാണ് കണക്കുകൾ.

നാഡീക്ഷതം, പാദങ്ങളിൽ മരവിപ്പ്, ഇക്കിളി, വേദന അല്ലെങ്കിൽ വികാരം നഷ്ടപ്പെടുത്തും. ഇതോടെ കാലിൽ മുറിവുണ്ടായാൽ വേദന അനുഭവപ്പെടില്ല. പക്ഷേ, മുറിവിൽ അണുബാധയുണ്ടാകും. കേടായ രക്തക്കുഴലുകൾ പാദങ്ങളിൽ ശരിയായ രക്തപ്രവാഹം തടസപ്പെടുത്തുന്നതിനാൽ അണുബാധ സുഖപ്പെടില്ല. പേശികൾ, ചർമ്മം, മറ്റ് കോശങ്ങൾ എന്നിവ നിർജ്ജീവമാകും. ഇതോടെ കാലിലെ മുറിവിന് ചികിത്സ ഫലിക്കാതാകും. ഒടുവിൽ അണുബാധ തടയാനും രോഗിയുടെ ജീവൻ രക്ഷിക്കാനുമായി കേടായ കാൽ വിരൽ, പാദം അല്ലെങ്കിൽ കാലിന്റെ ഒരു ഭാഗം മുറിക്കേണ്ടി വരികയും ചെയ്യും.

കരളിനെ

കവരും

കരൾ പൂർണമായും തകരാറിലാകുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഈ അവസ്ഥയിൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം. പ്രമേഹമാണ് ഇവിടെയും വില്ലൻ. പ്രമേഹവും കൊളസ്ട്രോളുമുള്ളവരുടെ കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവറിന് കാരണമാവുകയും ക്രമേണ ലിവർ സിറോസിസിലേക്ക് വഴിമാറുകയും ചെയ്യും.

ഇരുട്ടിലേക്ക്

തള്ളിവിടും

പ്രമേഹം കണ്ണിനു പിൻഭാഗത്തുള്ള ലൈറ്റ് സെൻസിറ്റീവ് കോശങ്ങളായ റെറ്റിനയുടെ രക്തക്കുഴലുകൾക്ക് കേടുവരുത്തും. ഡയബറ്റിക് റെറ്റിനോപ്പതിക്ക് രോഗലക്ഷണങ്ങളുണ്ടാകില്ല. ചിലപ്പോൾ നേരിയ കാഴ്ച പ്രശ്‌നങ്ങൾ മാത്രമാകും. എന്നാൽ ചികിത്സിച്ചില്ലെങ്കിൽ ഇത് അന്ധതയിലേക്ക് നയിക്കും. തിമിരത്തിനും പ്രധാന കാരണം പ്രമേഹമാണ്. കണ്ണിലെ ലെൻസ് പടലം പൊട്ടുന്ന അവസ്ഥയാണ് തിമിരം, ഇതോടെ കാഴ്ചശക്തി കുറയും. തിമിരം പലപ്പോഴും സാവധാനം വികസിച്ച് രണ്ടു കണ്ണുകളെയും ബാധിക്കും. ഗ്ലോക്കോമയാണ് പ്രമേഹം കണ്ണുകൾക്ക് ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം. കണ്ണുകളുടെ മർദ്ദം ഉയർന്ന് ഒപ്റ്റിക് നാഡികളെ നശിപ്പിക്കും.

പല്ലുകളെപ്പോലും പ്രമേഹം വെറുതെ വിടില്ല. മോണവീക്കമാണ് വായ്ക്കുള്ളിൽ പ്രമേഹം സൃഷ്ടടിക്കുന്ന പ്രധാന പ്രശ്നം. ഇത് പല്ലുകൾ കൊഴിയാൻ കാരണമാകും. വായ്ക്കുള്ളിൽ വരൾച്ച, വായ് നാറ്റം എന്നിവയും പ്രമേഹരോഗികളിൽ സാധാരണമാണ്.

ലൈംഗിക

പ്രശ്നങ്ങൾ

പുരുഷന്മാരിൽ പ്രമേഹം മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. രക്തപ്രവാഹം കുറയുന്നതും നാഡികളുടെ തകരാറുമാണ് കാരണം. കടുത്ത പ്രമേഹം മൂലം പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക അഭിനിവേശം (ലിബിഡോ) കുറയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

(നാളെ: മനസുണ്ടെങ്കിൽ രക്ഷപ്പെടാം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DIABETICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.