കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ്‌സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. മേയ് 10 മുതൽ ജയിലിലാണെന്നും ഇനിയും ജുഡിഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. സന്ദീപിന്റെ ജാമ്യാപേക്ഷ കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയും കൊല്ലം ജില്ലാ കോടതിയും നേരത്തേ തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് വന്ദനയുടെ മാതാപിതാക്കൾ നൽകിയ ഉപഹർജിയും കോടതി പരിഗണിച്ചു. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |