ശിവഗിരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീനാരായണ ഗുരുദേവ വിശ്വാസികൾ ചേർന്നു പ്രവർത്തിച്ചുവരുന്ന ശ്രീഗുരുവും ശ്രീശാരദയും വാട്സാപ്പ് കൂട്ടായ്മ കഴിഞ്ഞ ദിവസം ശിവഗിരി മഠത്തിലെത്തി പ്രധാന വഴിപാടായ മഹാഗുരുപൂജ നിർവഹിച്ചു. ഭാരവാഹികളും സഹകാരികളുമായ അനിൽകുമാർ കൊല്ലം, ഒളശ്ശ ഷാജിമോൻ, കോട്ടയം ഹരിത അമ്പാടി, അഭിമന്യു, സുധാകരൻ, ഭാനുമതി, അനിതകുമാരി, ഷാജി, ജയപ്രകാശ്, രമ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംഘം ശിവഗിരിയിലെത്തിയത്. മഹാസമാധിയിലെത്തി ഗുരുദേവൻ നട്ടുവളർത്തിയ പ്ലാവിന് ചുവട്ടിൽ നടത്തിയ സമൂഹപ്രാർത്ഥനയിൽ സംഘടനയുടെ ബാലവേദി അംഗങ്ങൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി വിതരണം ചെയ്തു. ഭവന നിർമ്മാണസഹായവും സ്വാമി കൈമാറി. ഗുരുപൂജാ ഹാളിൽ നിന്നും മഹാപ്രസാദവും ഏറ്റുവാങ്ങിയാണ് മടങ്ങിയത്. എട്ടാം തീയതി ചേർത്തല കളവംകോടം ശ്രീശക്തീശ്വരക്ഷേത്രത്തിന്റെ വകയായി പൂജ ഉണ്ടാകും. ഗുരുദേവനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാകർമ്മം നിർവഹിച്ചത്. മഹാഗുരുപൂജ വിവരങ്ങൾക്ക് : 9400066230
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |