ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് വാർത്താക്കുറിപ്പിലൂടെ രോഗവിവരം പുറത്തുവിട്ടത്. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് രാജാവിന്റെ ആഗ്രഹപ്രകാരം രോഗവിവരം പരസ്യപ്പെടുത്തിയതെന്ന് കൊട്ടാരം വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പൊതുപരിപാടികൾ റദ്ദാക്കിയതായും ചികിത്സ ആരംഭിച്ചതായും രാജാവ് പദവിയിൽ തുടരുമെന്നും കൊട്ടാരം അധികൃതർ അറിയിച്ചു. ചാൾസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആശംസിച്ചു. 2022 സെപ്തംബർ 8ന് എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് 75കാരനായ ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |