ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വോട്ടെണ്ണൽ മന്ദഗതിയിൽ. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. ഔദ്യോഗിക ഫലം വൈകിയേക്കും. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഫലസൂചനകൾ ജയിലിലായ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയ്ക്ക് (പിടിഐ) അനുകൂലമാണ്.
പിടിഐ പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. ജനവിധി എതിരാളികൾ അംഗീകരിക്കണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എതിരാളികളും സൈന്യവും ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇമ്രാൻ പക്ഷം ആരോപിച്ചു.
اسے کہتے ہیں ووٹ پر پہرہ، والدہ عثمان ڈار کے الیکشن آفس کے مناظر 🔥 pic.twitter.com/jJpKstc2sn
— Faisal Khan (@KaliwalYam) February 8, 2024
അതേസമയം, മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽഎൻ) പ്രസിഡന്റുമായ നവാസ് ഷെരീഫിന്റെ പാർട്ടി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചു.പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് ഷെരീഫ്. നാലാം തവണയും ഷെരീഫ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായേക്കുമെന്നാണ് സർവേ ഫലം. സൈന്യത്തിന്റെ പിന്തുണയും ഷെരീഫിനാണ്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകർന്ന പാകിസ്ഥാനെ അധികാരത്തിലെത്തിയാൽ വീണ്ടെടുക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അഴിമതി കേസിൽ 2018ൽ ഷെരീഫിന് 10 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ 2019ൽ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാൻ കോടതി ഷെരീഫിന് അനുവാദം നൽകി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് എഴുപത്തിമൂന്നുകാരനായ ഷെരീഫ് പാകിസ്ഥാനിൽ മടങ്ങിയെത്തിയത്. തടവു ശിക്ഷ ലഭിച്ചത് അടക്കം രണ്ട് അഴിമതിക്കേസുകളിൽ നിന്ന് ഷെരീഫിനെ കുറ്റവിമുക്തനാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |