ന്യൂഡൽഹി : രാജ്യത്ത് 96.88 കോടി പേർക്ക് വോട്ടവകാശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് വോട്ടർമാരുടെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടർമാരിൽ ആറുശതമാനം വർദ്ധനയാണ് ഉണ്ടായത്. 7. 2 കോടി വോട്ടർമാരാണ് കൂടുതൽ.
18നും 29നും ഇടയിൽ പ്രായമുള്ള 1,84,81,610 പേരാണ് വോട്ടർമാരായി ഉള്ളത്. 20-29 വയസിലുള്ള 19.74 കോടി പേരും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പുരുഷവോട്ടർമാരാണ് വോട്ടർപട്ടികയിൽ കൂടുതലുള്ളത്. 49.7 കോടി പുരുഷവോട്ടർമാരും 47.1 കോടി വനിതാവോട്ടർമാരുമുണ്ട്.
യുവജനങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് യുവാക്കളുടെ പ്രവേശനം സുഗമമാക്കുന്നതിന് നിയോജകമണ്ഡലം തലത്തിൽ പ്രത്യേക അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ നിയോഗിച്ചു. 8.835 ദശലക്ഷം ഭിന്നശേഷി വോട്ടർമാരെ ഇലക്ടറൽ റോൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തി.
വോട്ടർപട്ടികയിൽ ഇന്നുവരെയുള്ള എല്ലാവരേയും ഉൾപ്പെടുത്താനുള്ള ശ്രമത്തിൽ, പ്രത്യേകിച്ച് ദുർബലരായ എല്ലാ ആദിവാസി ഗ്രൂപ്പുകളെയും 100% രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പൂനെയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തവും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |