ധർമ്മപുരി: തമിഴ്നാട് ധർമ്മപുരിയിൽ ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത രണ്ടു സത്രീകൾ അറസ്റ്റിൽ. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇവരെ അറസ്റ്റുചെയ്തത്. ഗൗണ്ടർ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. ചിന്നതായി (60) ഇവരുടെ മരുമകൾ ബി.ധരണി (32) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പൊളയംപാളയം സ്വദേശിയായ ജി.സെല്ലിയുടെ (50) പരാതിയിലാണ് അറസ്റ്റ്. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി. സെല്ലിക്കും ഒപ്പമുണ്ടായിരുന്നു ശ്രീപ്രിയ(38), വീരമ്മാൾ (55), മാരിയമ്മാൾ (60) എന്നിവർക്കാണ് ചിരട്ടയിൽ ചായ കൊടുത്തത്. മുൻപും സമാന രീതിയിലാണ് ചായ നൽകിയിരുന്നത്.
ദളിത് വിഭാഗത്തിൽ അല്ലാത്ത പണി സ്ഥലങ്ങളിലും സമാന അനുഭവമാണ് നേരിടുന്നതെന്ന് ഇവർ പറഞ്ഞു. ക്ഷേത്രങ്ങളിൽ മാത്രമല്ല തൊഴിൽ ഇടങ്ങളിലും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. എന്നാ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്ന് ഗൗഡർ വിഭാഗത്തിലെ എം.ശിവ എന്നയാൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |