ജനുവരി 22ലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കേജ്രിവാളിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. കുടുംബസമേതം പിന്നീട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്നലെ അമ്മയ്ക്കും ഭാര്യയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അയോദ്ധ്യയിലെത്തിയത്. ഭഗവന്ത് സിംഗ് മാനും ഭാര്യയ്ക്കൊപ്പവും. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. തീർത്ഥാടനത്തിന്റെ ചിത്രങ്ങൾ എക്സ് അക്കൗണ്ട് മുഖേന കേജ്രിവാൾ പുറത്തുവിട്ടു.
രാജ്യത്തിന്റെ പുരോഗതിക്കും, മാനവിക ക്ഷേമത്തിനും രാംലല്ലയ്ക്ക് മുന്നിൽ പ്രാർത്ഥിച്ചു. ദർശനത്തിൽ വിവരണാതീതമായ മനസുഖം ലഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |