ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസ് പ്രതികളുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരായ നാലു പ്രതികളുടെ അപ്പീലിൽ തീരുമാനം ഉണ്ടാകും വരെയാണ് സ്റ്റേ. പ്രതികൾക്ക് ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ സുരേഷ്‌കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പ്രമുഖ ഇംഗ്ലീഷ് വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന മലയാളിയായ സൗമ്യ വിശ്വനാഥൻ 2008 സെപ്തംബർ 30നാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നവംബർ 26ന് ഡൽഹിയിലെ പ്രത്യേക കോടതിയാണ് നാലു പേർക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. അഞ്ചാമന് മൂന്നുവർഷം തടവ് ശിക്ഷയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |