ന്യൂഡൽഹി: കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ട്രഷറർ അജയ് മാക്കൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നുമായി 210 കോടി രൂപ തിരിച്ചുപിടിക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Congress Treasurer Ajay Maken says "We got information yesterday that banks are not honouring the cheque we are issuing. On further investigation, we got to know that the Youth Congress bank accounts have been frozen. The accounts of the Congress party have also been… pic.twitter.com/JsZL1FEy9d
— ANI (@ANI) February 16, 2024
ക്രൗഡ്‌ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അജയ് മാക്കൻ പറഞ്ഞു. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തെ റദ്ദാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇലക്ടറൽ ബോണ്ടുകളുടെ വിതരണം നിർത്തിവയ്ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
എന്താണ് ഇലക്ടറൽ ബോണ്ട്
കമ്പനികൾക്കും വ്യക്തികൾക്കും വാങ്ങാൻ കഴിയുന്ന ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാർഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികൾക്ക് ധനസമാഹരണത്തിന് അവസരമൊരുക്കുന്ന ഒന്നാണ് ഇലക്ടറൽ ബോണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) വഴിയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്.
1000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ എന്നീ തുകകളിലാണ് ബോണ്ടുകൾ വിൽക്കുന്നത്. കോർപ്പറേറ്റുകളും വിദേശ സ്ഥാപനങ്ങളും ഈ സ്കീമിന് കീഴിൽ നൽകുന്ന സംഭാവനകൾക്ക് 100 ശതമാനം നികുതി ഇളവ് നൽകുന്നു. ഇതുകൂടാതെ ബോണ്ടുകൾ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. പണം സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയും പണം നൽകുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി വയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |