ചണ്ഡീഗഡ്: നാല് കോടി രൂപ തട്ടിപ്പ് നടത്തിയ ഇരുപത്തിനാലുകാരി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഈ മാസം ആദ്യമാണ് യുവതി പൊലീസിന്റെ പിടിയിലായത്. ട്രെയിനിൽ ഹരിയാനയിൽ നിന്ന് പൂനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടന്നുകളഞ്ഞത്. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
സോഫിയ സിദ്ദിഖ് (സാനിയ) യാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. നാല് കോടിയുടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് പൂനെ പൊലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ട്രെയിനിൽ ഒരു വനിതാ കോൺസ്റ്റബിളടക്കം അഞ്ച് പൊലീസുകാർ പ്രതിക്കൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ച പുലർച്ചെ 4.10 ഓടെ യുവതി കൈവിലങ്ങഴിച്ച് യുവതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രെയിൻ രത്‌ലം സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് യുവതി രക്ഷപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവിടെ ഒരു ലോഡ്ജിൽ താമസിച്ചതായും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |