SignIn
Kerala Kaumudi Online
Monday, 07 July 2025 4.06 PM IST

ധനകാര്യ ടെക്ക് കമ്പനികൾക്ക് മൂക്കുകയറിടാൻ റിസർവ് ബാങ്ക്

Increase Font Size Decrease Font Size Print Page
rbi

കൊച്ചി: ഓൺലൈൻ ധനകാര്യ കമ്പനികൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗത്തിന് അപ്രതീക്ഷിതമായി കഴിഞ്ഞ മാസം പ്രധാന സേവനങ്ങൾക്ക് വിലക്ക് ‌ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റ് ഫിൻടെക്കുകളുടെയും ഇടപാടുകൾ പരിശോധിക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചില്ലെന്നും ഒരാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തുറന്ന് കള്ളപ്പണ ഇടപാടുകൾ നടത്താൻ അവസരമൊരിക്കിയെന്നും ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് പ്രധാന ഫിൻടെക്ക് സ്ഥാപനങ്ങൾ നേരിടുന്നത്.

വർഷങ്ങളായി ഫിൻടെക്ക് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിൽ വളരെ അയഞ്ഞ സമീപനമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിരുന്നത്. യു.പി.ഐ ജനപ്രിയമാക്കുന്നതിന് ഫിൻടെക്കുകൾ വലിയ പങ്ക് വഹിച്ചതിനാൽ ഉദാരമായ നയമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്.

നിക്ഷേപം സ്വീകരിക്കുന്നതു മുതൽ വായ്പാ വിതരണവും മറ്റ് ധനകാര്യ സേവനങ്ങളും ഫിൻടെക്കുകൾ വഴി നൽകുകയാണ്.

തട്ടിപ്പുകൾ തടയും

ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം കുറയ്ക്കാൻ ഫിൻടെക്കുകളുടെ നിയന്ത്രണത്തിലൂടെ കഴിയുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ധനകാര്യ തട്ടിപ്പുകളുടെ എണ്ണം 68 ശതമാനം ഉയർന്ന് 14,000 കടന്നിരുന്നു. മൊത്തം ഒരു ലക്ഷം കോടി രൂപയിലധികം തട്ടിപ്പാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ഓൺലൈൻ പണാപഹരണം തുടങ്ങിയവ ഗണ്യമായി കൂടുകയാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.