SignIn
Kerala Kaumudi Online
Saturday, 27 July 2024 8.31 AM IST

'ഞാൻ ഗുരുവും ദൈവവും', പീഡിപ്പിച്ചിരുന്നത്‌ ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്ന് പറഞ്ഞ്; 17കാരിയുടെ മരണത്തിൽ കരാട്ടെ അദ്ധ്യാപകൻ അറസ്റ്റിൽ

death

കൊണ്ടോട്ടി: എടവണ്ണപ്പാറയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലി പിടിയിൽ. വാഴക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പ് മാത്രമാണ് മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും പരിശീലകനെതിരെ കേസ് നൽകാൻ തീരുമാനിച്ചിരുന്നതായും കുടുംബം പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. എട്ടാം ക്ലാസുമുതൽ കരാട്ടെ പഠിക്കാൻ പോകുന്നുണ്ട്. സ്‌കൂളിലെ കൗൺസലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പരാതി വാഴക്കാട് പൊലീസിന് കൈമാറി. പെൺകുട്ടി സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാൽ മൊഴിയെടുക്കൽ മാറ്റിവയ്‌ക്കുകയായിരുന്നു. ആരോപണ വിധേയനായ കരാട്ടെ അദ്ധ്യാപകൻ രണ്ട് പോക്‌സോ കേസുകളിൽ പ്രതിയാണ്.


ഊർക്കടവിലെ ഇയാളുടെ വീട്ടിൽവച്ചുള്ള കരാട്ടെ പരിശീലനത്തിൽ വിവിധ ബാച്ചുകളിലായി മുപ്പതോളം കുട്ടികളുണ്ട്. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി മാനസിക പ്രയാസത്തെ തുടർന്ന് രണ്ടാഴ്ചയോളമായി സ്‌കൂളിൽ പോയിട്ടില്ല. പീഡനത്തെ കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞതായി പെൺകുട്ടിയുടെ സഹോദരിമാർ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് അദ്ധ്യാപകനും സാമ്പത്തികമായി ഉയർന്ന കുടുംബവുമാണ്. മൂന്ന് പെൺകുട്ടികളിൽ ഇളയവളാണ് മരണപ്പെട്ടത്.

എല്ലാം ഗുരുവിന് സമർപ്പിക്കണം


എല്ലാം ഗുരുവിന് സമർപ്പിക്കണം! മൂന്ന് വർഷത്തോളമായി പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇക്കാര്യം തങ്ങൾ വൈകിയാണ് അറിഞ്ഞതെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. സെപ്തംബർ 15ന് വീണ്ടും പീഡിപ്പിച്ചതോടെ പെൺകുട്ടി കടുത്ത മാനസിക പ്രയാസത്തിലായി. കരാട്ടെ ക്ലാസിലെ മറ്റു പെൺകുട്ടികളെയും കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചിരുന്നു.

ഇയാൾ ഗുരുവും ദൈവവുമാണെന്നും ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്നും കുട്ടികളെ വിശ്വസിപ്പിക്കും. നെഞ്ചത്ത് കൈവച്ചാലെ ഗുരുവിന് നിങ്ങളെ അറിയാൻ കഴിയൂ. ഗുരുവിലൂടെ മാത്രമേ വിജയിക്കാനാവൂ എന്നും വിശ്വസിപ്പിക്കും. ക്ലാസിൽ ചേരുന്നവർ ചെറിയ കുട്ടികളാണ്. റിലാക്‌സേഷൻ വർക്കെന്ന് പറഞ്ഞ് ശരീര വളർച്ചയെത്തിയ പെൺകുട്ടികളുടെ ദേഹത്ത് കയറിയിരിക്കും. തലോടുകയും ചുണ്ടുകളിൽ പരസ്യമായി ഉമ്മ വയ്ക്കുകയും ചെയ്യും. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സഹോദരിമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POCSO CASE, 17YEAR OLD GIRL, 17YEAR OLD GIRL DIES, MALAPPURAM, KARATETEACHER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.