കൊച്ചി: ഇന്ത്യൻ ഓഹരി വിപണി വീണ്ടും റെക്കാഡ് കീഴടക്കി കുതിക്കുന്നു. ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്നലെ 162 പോയിന്റ് ഉയർന്ന് 22,252.5ൽ എത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 535 പോയിന്റ് ഉയർന്ന് 73,158ൽ അവസാനിച്ചു. ഇന്നലെ ഒരവസരത്തിൽ 500 പോയിന്റിലധികം തകർച്ച നേരിട്ട സെൻസെക്സ് വ്യാപാരാവസാനത്തിൽ അതിശക്തമായി തിരിച്ചുകയറി.
ടി.സി.എസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ താത്പര്യമാണ് നഷ്ടം നികത്തി മുന്നേറാൻ വിപണിയെ സഹായിച്ചത്. നാണയപ്പെരുപ്പം ശക്തമായതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കില്ലെന്ന് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സൂചിപ്പിച്ചതാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. അമേരിക്കയിൽ മാന്ദ്യ സാദ്ധ്യത കുറഞ്ഞെന്ന സൂചനയാണ് ഫെഡറൽ റിസർവ് തീരുമാനമെന്ന് വിലയിരുത്തുന്നു. ഇതോടെ ഐ.ടി കമ്പനികളുടെ ഓഹരികൾ നിക്ഷേപകർ വൻതോതിൽ വാങ്ങിക്കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |