റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 112ന് അഞ്ച് എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് വീണ ഇംഗ്ലണ്ടിനെ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ട് (106) കരകയറ്റുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കി.
ലോവര്‍ ഓഡര്‍ ബാറ്റര്‍മാരെ കൂട്ടുപിച്ചാണ് റൂട്ട് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ബെന്‍ ഫോക്‌സ് (47) ടോം ഹാര്‍ടിലി (13) ഒലി റോബിന്‍സണ്‍ പുറത്താകാതെ (31*) എന്നിവര്‍ റൂട്ടിന് നല്ല പിന്തുണ നല്‍കിയപ്പോള്‍ ആറ് ഏഴ് എട്ട് വിക്കറ്റുകളില്‍ ഇതുവരെ ഇംഗ്ലണ്ട് 190 റണ്‍സാണ് രണ്ട് വിക്കറ്റ് കൂടി വീണപ്പോള്‍ കൂട്ടിച്ചേര്‍ത്തത്.
നേരത്തെ ഓപ്പണര്‍മാരായ സാക് ക്രൗളി (42), ബെന്‍ ഡക്കറ്റ് (11), ഒലി പോപ്പ് (0), ജോണി ബെയ്‌സ്‌റ്റോ (38), ബെന്‍ സ്‌റ്റോക്‌സ് (3) എന്നിവരുടെ വിക്കറ്റുകള്‍ ലഞ്ചിന് മുമ്പ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഇംഗ്ലീഷ് നിരയുടെ ടോപ് ത്രീ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ ആകാശ് ആണ് വീഴ്ത്തിയത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |