SignIn
Kerala Kaumudi Online
Saturday, 27 July 2024 5.07 AM IST

കർഷക സമരത്തിനിടെ ഒരു മരണം കൂടി, ഒരു കോടി രൂപയുടെ ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കർഷകന്റെ കുടുംബം

d

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനിടെ ഒരാൾ കൂടി മരിച്ചു. ഭട്ടിൻഡ സ്വദേശി ദർശൻ സിംഗ് (63)​ ആണ് ഖനൗരി അതിർത്തിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുഴഞ്ഞുവീണ ദർശൻ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് ഡോക്ടർമാർ പറഞ്ഞു.

മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘടനയായ ബി.കെ.യു ആവശ്യപ്പെട്ടു. അതിർത്തിയിൽ കർഷകർ മരിക്കുന്നത് തടയാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്.

ബുധനാഴ്ച ഹരിയാന - പഞ്ചാബ് അതിർത്തിയാ ഖനൗരിയിൽ വച്ച് 21കാരനായ കർഷകൻ ശിുഭ്‌കരൺ സിംഗ് പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു. ശുഭ്‌കരൺ സിംഗിന്റെ മൃതദേഹം പട്യാല ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രധാന കർഷക നേതാക്കളെല്ലാം ആശുപത്രിയിൽ തുടരുകയാണ്. സംഭവം നടന്ന് ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടും കേസ് എടുക്കാനോ പ്രതികളെ പിടികൂടാനോ പഞ്ചാബ് പൊലീസിന് കഴിഞ്ഞിട്ടില്ല.

അതേസമയം ശുഭ്‌കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കുടുംബം നിരസിച്ചു. മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വയ്ക്കാൻ പണത്തിനോ ജോലിക്കോ ആകില്ലെന്നും കുടുംബം വ്യക്തമാക്കി. ശുഭ്‌കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടിരൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FARMERS, FARMERS PROTEST, DELHI CHALO MARCH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.