ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപേ ബി.ജെ.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയേക്കും. ഇതിനായി ഇന്നലെ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ഡൽഹിയിൽ ചേർന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരടക്കം 100 പേരുടെ പട്ടിക അടുത്തയാഴ്ച ഇറങ്ങുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി സിറ്റിംഗ് മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്നാണ് സൂചന. തമിഴ്നാട്ടിലാകാനും സാദ്ധ്യതയുണ്ട്.
പട്ടിക പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഈ മാസം 29 ന് ചേരാൻ സാദ്ധ്യതയുണ്ട്. 543 അംഗ ലോക്‌സഭയിൽ 370 സീറ്റുകൾ ലക്ഷ്യം വയ്‌ക്കുന്ന ബി.ജെ.പിയുടെ ആദ്യ പട്ടിക ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2014-ൽ 3.37 ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ ജയിച്ചത്. 2019-ൽ അത് 4.8 ലക്ഷമായി ഉയർത്തി. 2019ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നാണ് അമിത് ഷാ ആദ്യമായി ലോക്‌സഭാംഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |