റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയവും പരമ്പര നേട്ടവും എന്ന സ്വപ്‌നത്തിലേക്കുള്ള ഇന്ത്യയുടെ ദൂരം വെറും 152 റണ്‍സ് അകലെ. ഒന്നാമിന്നിംഗ്‌സില്‍ മൂന്നാം ദിനം ഏഴ് വിക്കറ്റിന് 220 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യ 307 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.
177ന് ഏഴ് എന്ന നിലയില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് തോന്നിയ ഘട്ടത്തില്‍ ധ്രുവ് ജൂരല്‍ (90) - കുല്‍ദീപ് യാദവ് (28) സഖ്യം എട്ടാം വിക്കറ്റില്‍ നേടിയ 76 റണ്‍സാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്.
സെഞ്ച്വറിക്ക് പത്ത് റണ്‍സ് അകലെ വീണെങ്കിലും ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ നടത്തിയത് ധീരമായ പോരാട്ടമാണ്. ഒമ്പതാം വിക്കറ്റില്‍ ആകാശ് ദീപുമൊത്ത് 40 റണ്‍സിന്റെ കൂട്ടുകെട്ടിലും ധ്രുവ് ജൂരല്‍ പങ്കാളിയായി. ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ പത്താമനായാണ് യുവതാരം പുറത്തായത്.
രണ്ടാം ഇന്നിംഗ്‌സില്‍ രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് വെറും 145 റണ്‍സില്‍ ഒതുങ്ങി. 60 റണ്‍സെടുത്ത സാക് ക്രൗളി, 30 റണ്‍സെടുത്ത ജോണി ബെയ്‌സ്‌റ്റോ എന്നിവര്‍ മാത്രമാണ് സന്ദര്‍ശക നിരയില്‍ തിളങ്ങിയത്.
192 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ (24*) , യശ്വസി ജയ്‌സ്‌വാള്‍ (16*) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍: ഇംഗ്ലണ്ട് 353, 145 ഇന്ത്യ 307, 40-0
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |