ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബോളിവുഡിൽ പ്രശസ്തിയുടെ കൊടുമുടി തന്നെ കുമാർ സാഹ്നി സ്വന്തമാക്കിയിരുന്നു. എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിക്കാനും സാധിച്ചു. 1972ൽ കുമാർ സാഹ്നി സംവിധാനം ചെയ്ത മായാ ദർപ്പൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് സ്വന്തമാക്കിയത്. പൂനെ ഫിലിം ഇൻസ്റ്റ്യൂട്ടിലെ പഠനം തന്നിലെ സിനിമാക്കാരനെ പരിപോഷിപ്പിച്ചതെന്ന് കമാർ സാഹ്നി പങ്കുവച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ശിഷ്യനായി മാറിയ കുമാർ സാഹ്നി ഫ്രാൻസിലേക്ക് പോവുകയും റോബർട്ട് ബ്രെസനൊപ്പം പ്രവർത്തിക്കുകയും ചെയ്തു. 1989ൽ ഖായൽ ഗാഥയും 1991ൽ ഭവനതരണയും ഒരുക്കി. 1972ൽ രവീന്ദ്ര നാഥ ടാഗോറിന്റെ ഛാർ അദ്ധ്യായ് എന്ന നോവലിന് ചലച്ചിത്രഭാഷ്യം നൽകി. ബോളിവുഡിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവിനെയാണ് കുമാർ സാഹ്നിയുടെ വേർപാടിലൂടെ നഷ്ടമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |