ഇസ്ലാമാബാദ്: വസ്ത്രത്തിൽ അറബി വാക്യങ്ങൾ പ്രിന്റ് ചെയ്തതിൽ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങൾ ഖുറാനിൽ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുർത്തി ധരിച്ച് ഭർത്താവിനൊപ്പം ലാഹോറിലെ ഒരു റസ്റ്റോറന്റിൽ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
കുർത്തിയിലുള്ള അറബി വാക്യങ്ങൾ ഖൂറാനിൽ ഉള്ളതാണെന്നും ഇത് അനാദരവാണെന്നുമാണ് ആൾക്കൂട്ടം ആരോപിച്ചത്. പിന്നാലെ റസ്റ്റോറന്റിലുണ്ടായിരുന്നവർ യുവതിയെ ആക്രമിക്കാൻ തുടങ്ങി. വസ്ത്രം അഴിച്ചുമാറ്റാനും ആൾക്കൂട്ടം ആവശ്യപ്പെട്ടു. അവസാനം പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയത്.
— Barister Sidra Qayyum (@Shr_9998) February 25, 2024
പഞ്ചാബ് പൊലീസും അവരുടെ ഔദ്യോഗിക എക്സ് പേജിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ജനക്കൂട്ടത്തിൽ നിന്ന് ആ യുവതിയെ രക്ഷിച്ച ഉദ്യോഗസ്ഥയെ പുകഴ്ത്തിയാണ് പഞ്ചാബ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഇരയായ യുവതി അത്തരം കുർത്തി ധരിച്ചതിന് തന്റെ എക്സ് പേജിലൂടെ മാപ്പ് ചോദിച്ചെന്നും റിപ്പോർട്ടുണ്ട്.
"ASP Syeda Shehrbano Naqvi, the brave SDPO of Gulbarg Lahore, put her life in danger to rescue a woman from a violent crowd. For this heroic deed, the Punjab Police has recommended her name for the prestigious Quaid-e-Azam Police Medal (QPM), the highest gallantry award for law… pic.twitter.com/awHaIGVb9l
— Punjab Police Official (@OfficialDPRPP) February 25, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |