ന്യൂഡൽഹി: ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഏക എം.പിയും മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ഗീത കോഡ ബി.ജെ.പിയിൽ ചേർന്നു. സീറ്റ് വിഭജന ചർച്ചകളിലെ അതൃപ്‌തിയെ തുടർന്നാണ് കോൺഗ്രസ് വിട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14 സീറ്റിൽ 12ലും ബി.ജെ.പി ജയിച്ചപ്പോൾ കോൺഗ്രസും ജെ.എം.എമ്മും ഓരോ സീറ്റാണ് നേടിയത്. സിംഗ്‌ഭും മണ്ഡലത്തിൽ 72,000 വോട്ടുകൾക്ക് ബി.ജെ.പിയുടെ ലക്ഷ്മൺ ഗിലുവയെയാണ് ഗീത കോഡ പരാജയപ്പെടുത്തിയത്. ആദിവാസി ഭൂരിപക്ഷ മേഖലകളിൽ ഗീതയുടെ അസാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയായേക്കും. പ്രീണന രാഷ്‌ട്രീയം പ്രോത്‌സാഹിപ്പിച്ച് കോൺഗ്രസ് രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് ഗീത ആരോപിച്ചു. എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകുമെന്നത് വാക്കിൽ മാത്രമാണ്. കുടുംബ രാഷ്‌ട്രീയത്തിനാണ് പ്രാമുഖ്യം. ബി.ജെ.പി നൽകുന്ന ഏത് ജോലിയും സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |