SignIn
Kerala Kaumudi Online
Saturday, 27 July 2024 5.01 AM IST

15 രാജ്യസഭാ സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ്

rajyasabha

ന്യൂഡൽഹി: ലോക‌്‌‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ ബി.ജെ.പി-പ്രതിപക്ഷ കക്ഷികളുടെ ശക്തി പ്രകടനമായി 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്. (ഉത്തർപ്രദേശ് 10, കർണാടക 4, ഹിമാചൽ പ്രദേശ് 1). മൂന്നിടത്തും എൻ.ഡി.എ അധിക സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ക്രോസിംഗ് വോട്ടിംഗ് സംഭവിച്ചാൽ അപ്രതീക്ഷിത ഫലങ്ങളുണ്ടായേക്കാം.

ഉത്തർപ്രദേശിൽ ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേർ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ നിലവിലെ അംഗബലം 399 ആയതിനാൽ ഒരു സ്ഥാനാർത്ഥിക്ക് 37 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമാണ്. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് 252ഉം എൻ.ഡി.എയ്ക്ക് ആകെ 277 എം.എൽ.എമാരുമാണുള്ളത്. സമാജ്‌വാദി പാർട്ടിക്ക് 108 പേർ. 'ഇന്ത്യ' മുന്നണി പാർട്ടികളുടെ പിന്തുണയോടെ അത് 110 ആയി ഉയർന്നേക്കാം. ഇതനുസരിച്ച് ബി.ജെ.പിക്ക് എട്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള വോട്ടുകളില്ല. 'ഇന്ത്യ' മുന്നണിക്ക് ഒരു വോട്ടിന്റെയും കുറവുണ്ട്.

 ഹിമാചൽ പ്രദേശ്

68 അംഗ നിയമസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 35 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്. കോൺഗ്രസിന് 40 ഉം ബി.ജെ.പിക്ക് 25ഉം എം.എൽ.എമാരുമാണുള്ളത്. കോൺഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വിക്കെതിരെ ഹർഷ് മഹാജനാണ് ബി.ജെ.പി സ്ഥാനാർത്ഥി.

 കർണാടക

നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി.സി ചന്ദ്രശേഖർ, ബി.ജെ.പിയുടെ നാരായൺസ ബന്തേജ് എന്നിവർക്കൊപ്പം ജെ.ഡി.എസ് സ്ഥാനാർത്ഥി ഡി. കുപേന്ദ്ര റെഡ്ഡിയുടെ സാന്നിധ്യമാണ് വോട്ടെടുപ്പ് അനിവാര്യമാക്കിയത്.

224 അംഗ നിയമസഭയിൽ വിജയിക്കാൻ 45 ഒന്നാം മുൻഗണന വോട്ടുകൾ വേണം.134 എം.എൽ.എമാരുള്ള കോൺഗ്രസിന് മൂന്ന് സ്വതന്ത്രർമാരുടെ പിന്തുണയോടെ മൂന്നുപേരെയും ജയിപ്പിക്കാം.

66 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഏക സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ബുദ്ധിമുട്ടില്ല. എൻ.ഡി.എ മുന്നണിയിലുള്ള ജെ.ഡി.എസിന് 19 അംഗങ്ങൾ മാത്രമേയുള്ളു. ബി.ജെ.പി സഹായിച്ചാലും ജയം ബുദ്ധിമുട്ടാണ്. ഇത് മുന്നിൽ കണ്ട് തങ്ങളുടെ അംഗങ്ങളെ ക്രോസ് വോട്ട് ചെയ്യിപ്പിക്കാൻ ജെ.ഡി.എസ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ആരോപിച്ചു.

 20 ജയിച്ച് ബി.ജെ.പി മുന്നിൽ

ഏപ്രിൽ മാസത്തിൽ ആകെ ഒഴിവു വരുന്ന 56 സീറ്റുകളിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ അടക്കം 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 20ൽ ജയിച്ച ബി.ജെ.പിക്കാണ് കൂടുതൽ നേട്ടം. മറ്റു പാർട്ടികളുടെ സീറ്റുകൾ: കോൺഗ്രസ് (6), തൃണമൂൽ കോൺഗ്രസ് (4), വൈ.എസ്.ആർ കോൺഗ്രസ് (3), ആർ.ജെ.ഡി (2), ബി.ജെ.ഡി (2), എൻ.സി.പി, ശിവസേന, ബി.ആർ.എസ്, ജെ.ഡി.യു( ഒന്ന് വീതം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJYASABHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.