ന്യൂഡൽഹി : ബി.ജെ.പി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് എതിരെ സേലം മജിസ്ട്രേട്ട് കോടതിയിലുള്ള വിദ്വേഷ പ്രസംഗ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ക്രിസ്ത്യൻ മിഷണറി എൻ.ജി.ഒയ്ക്ക് എതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് കേസ്. 2022 ഒക്ടോബറിൽ ഒരു യു ട്യൂബ് അഭിമുഖത്തിലാണിത്. പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗമില്ലെന്ന്, അഭിമുഖത്തിന്റെ സ്ക്രിപ്റ്റ് പരിശോധിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. പരാതിക്കാരനായ പരിസ്ഥിതി പ്രവർത്തകൻ വി. പിയൂഷിന് അടക്കം നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |