കറാച്ചി: പാകിസ്ഥാനിൽ അറബിക് പ്രിന്റുള്ള കുർത്ത ധരിച്ച യുവതിക്ക് നേരെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ട ആക്രമണം. ലാഹോറിലാണ് സംഭവം. ഭർത്താവിനൊപ്പം റെസ്റ്റോറന്റിലെത്തിയതായിരുന്നു യുവതി.
കുർത്തയിലെ അറബിക് അക്ഷരങ്ങൾ ഖുറാൻ വചനങ്ങളാണെന്ന് ചിലർ തെറ്റായി പ്രചരിപ്പിച്ചതാണ് ആക്രമണത്തിലേക്ക് നീങ്ങിയത്. യുവതിക്ക് ചുറ്റും പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാർ കുർത്ത മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ രക്ഷിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥ ജനക്കൂട്ടത്തോട് സംസാരിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു.
യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ഉദ്യോഗസ്ഥയെ പഞ്ചാബ് പൊലീസ് മേധാവി അഭിനന്ദിച്ചു. മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും കുർത്തയുടെ ഡിസൈൻ മാത്രമാണ് ശ്രദ്ധിച്ചതെന്നും യുവതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |