മോസ്‌കോ: ഉക്രൈയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിച്ചതിന് മനുഷ്യാവകാശ പ്രചാരകനായ ഒലെഗ് ഓർലോവിന് രണ്ടര വർഷം തടവ് വിധിച്ച് റഷ്യൻ കോടതി. ഫ്രഞ്ച് ഓൺലൈൻ പ്രസിദ്ധീകരണമായ മീഡിയപാർട്ടിന് വേണ്ടി എഴുതിയ കോളത്തിൽ റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് ശിക്ഷ. കഴിഞ്ഞ വർഷം ജില്ലാ കോടതി 1,628 ഡോളർ പിഴ ചുമത്തിയിരുന്നു. എന്നാൽ പിന്നീട് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2022-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മനുഷ്യാവകാശ ഗ്രൂപ്പായ മെമ്മോറിയലിന്റെ സഹ ചെയർമാനാണ് ഒർലോവ്. 2021 അവസാനത്തോടെ റഷ്യൻ അധികാരികൾ സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |