SignIn
Kerala Kaumudi Online
Saturday, 27 July 2024 10.04 AM IST

32 ക്രൂ അംഗങ്ങളുമായി 120 വർഷം മുമ്പ് കാണാതായ കപ്പൽ കണ്ടെത്തി.

s

കാൻബറ: 120 വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയൻ തീരത്തിൽ നിന്ന് അപ്രത്യക്ഷമായ കപ്പൽ കണ്ടെത്തി. 1904 ജൂലൈയിൽ ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കൽക്കരി കടത്തുകയായിരുന്ന എസ്എസ് നെമെസിസ്, ശക്തമായ കൊടുങ്കാറ്റിൽ അകപ്പെടുകയും അതിൽ ഉണ്ടായിരുന്ന 32 ജോലിക്കാർക്കൊപ്പം അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്നുള്ള ആഴ്‌ചകളിൽ ജീവനക്കാരുടെ മൃതദേഹങ്ങളും കപ്പലിന്റെ അവശിഷ്ടങ്ങളും സിഡ്‌നിക്ക് സമീപമുള്ള ക്രോണുള്ള ബീച്ചിലടിഞ്ഞു. എന്നാൽ 240 അടി ഉയരമുള്ള കപ്പൽ ദുരൂഹമായി തുടർന്നു.

2022-ൽ നഷ്ടപ്പെട്ട ചരക്കുകൾക്കായി സിഡ്‌നി അതിർത്തിയിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ തിരച്ചിൽ നടത്തിയ റിമോട്ട് സെൻസിംഗ് കമ്പനിയായ സബ്‌സി പ്രൊഫഷണൽ മറൈൻ സർവീസസ്, ആണ് കപ്പൽ കണ്ടെത്തിയത്. തീരത്ത് 16 മൈൽ അകലെയും ഏകദേശം 525 അടി താഴ്ച്ചയിലാണ് കപ്പൽ കണ്ടെത്തിയത്.

കണ്ടെത്തിയത് എസ്എസ് നെമെസിസ് ആയിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സി എസ്ഐ ആർ ഒ വെള്ളത്തിനടിയിലുള്ള കപ്പിലിന്റെ ചിത്രങ്ങൾ പകർത്തുന്നതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

തങ്ങളുടെ മറൈൻ, റിമോട്ട്-ഓപ്പറേറ്റഡ് വെഹിക്കിൾ ടീം കപ്പിലിന്റെ ചിത്രങ്ങൾ ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിട്ടെന്നും,

കപ്പലിന്റെ അവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു എന്ന് സബ്‌സീ പ്രൊഫഷണൽ മറൈൻ സർവീസസ് മാനേജിംഗ് ഡയറക്ടർ എഡ് കോർബർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.