ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനക്കേസിൽ ഹാജരാകാത്ത നടിയും മുൻ എം.പിയുമായ ജയപ്രദയ്ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ ഉത്തർപ്രദേശ് റാംപൂർ കോടതി. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള നടപടികൾക്ക് തുടക്കമിട്ടു. 12ൽ അധികം തവണ ജയപ്രദ ഹാജരാകാത്തതിനെ തുടർന്നാണിത്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി നിരവധി തവണ സമൻസും, വാറന്റും അയച്ചെങ്കിലും ഹാജരായില്ല. ഇതോടെ ജയപ്രദ ഒളിവിലാണെന്ന് പ്രഖ്യാപിച്ച കോടതി, ഇവരെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിക്കാൻ റാംപൂർ എസ്.പിക്ക് നിർദ്ദേശം നൽകി. മാർച്ച് ആറിന് കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് രണ്ടു കേസുകളാണ് ജയപ്രദക്കെതിരെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |