റിയാദ്: എണ്ണ വില്‍പ്പനയില്‍ വന്‍ തിരിച്ചടി നേരിടുന്ന സൗദി അറേബ്യക്ക് പുതിയ ലക്ഷ്യത്തിലേക്ക് വന്‍ കുതിപ്പ്. എണ്ണ വിപണിയില്‍ തിരിച്ചടി നേരിട്ടതോടെ ടൂറിസം മേഖലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള എണ്ണയിതര മേഖലകളില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് കുതിപ്പ് സമ്മാനിക്കുന്നതാണ് പുതിയ നേട്ടം.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ സന്ദര്‍ശിച്ച വിദേശികള്‍ രാജ്യത്ത് ചിലവഴിച്ചത് 25,000 കോടി റിയാലാണെന്നാണ് പുതിയ കണക്ക്. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ നാല് ശതമാനം ലഭിച്ചത് ഈ തുകയിലൂടെയാണ്. കഴിഞ്ഞ വര്‍ഷം (2023) 10.7 കോടി വിദേശികളാണ് സൗദി സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. സൗദിയുടെ ടൂറിസം മേഖല കോവിഡിന് മുമ്പുള്ള വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 122 ശതമാനം വര്‍ദ്ധനവാണ് 2023ല്‍ രേഖപ്പെടുത്തിയത്.
സൗദിയുടെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ പോയ വര്‍ഷം വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അന്തരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവിലുണ്ടായ വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം സൗദി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ ഇടിയുന്ന പശ്ചാത്തലത്തില്‍ എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറുകയെന്നതാണ് പ്രശ്നത്തിന് പരിഹാരമായി സൗദി കാണുന്നത്. സൗദിയുടെ എണ്ണ അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും മിഡില്‍ ഈസ്റ്റിലെ ഒരു ടൂറിസം കേന്ദ്രമായി രാജ്യത്തെ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ ലക്ഷ്യം.
ഈ പദ്ധതിയിലൂടെ സൗദി അറേബ്യയെ ഒരു ബിസിനസ്, സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭാവിയില്‍ എണ്ണ ഉപയോഗം കുറയാനിരിക്കുന്നതിനാല്‍ മറ്റ് മേഖലകളെ കൂടി ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന തീരുമാനം സൗദി കൈക്കൊണ്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |