കൊല്ലം: മുൻ വിരോധത്തെ തുടർന്ന് അയൽവാസിയായ അച്ഛനെയും മകനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. അയണിവേലിക്കുളങ്ങര കോഴിക്കോട് ജയ വിലാസത്തിൽ ജയേഷാണ് (38, ഉണ്ണി) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ജയേഷിന്റെ വീട്ടിലെ കോഴികൾ അയൽവാസിയായ സ്ത്രീയുടെ കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ ഡിസംബർ 12ന് രാത്രി 8.45ന് ഇയാൾ സ്ത്രീയുടെ വീടിന് മുന്നിലെത്തി അസഭ്യം വിളിച്ചു.
ഇതുകേട്ട് പുറത്തിറങ്ങിയ ഗൃഹനാഥനെയും മകനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കായംകുളം കറ്റാനത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |