ന്യൂഡൽഹി: യുക്രെയിൻ-റഷ്യ യുദ്ധമുഖത്ത് 20ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ
തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ സേനയിൽ സപ്പോർട്ട് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാർ സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീപ് ജയ്‌സ്വാൾ അറിയിച്ചു. ഇവരെ രക്ഷിക്കാൻ റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുദ്ധമേഖലയിൽ പോകരുതെന്ന് ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെയുള്ള മൊത്തം ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തിയില്ല. കുടുങ്ങിയവർ കർണാടക, തെലങ്കാന, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നേപ്പാളിൽ നിന്ന് 200 ഓളം പേരെ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആറ് നേപ്പാൾ പൗരൻമാർ കൊല്ലപ്പെടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |