സന്തോഷ് ട്രോഫി കേരളം- സർവീസസ് സമനി
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരളം കരുത്തരായ സർവീസസിനോട് 1-1ന്റെ സമനിലയിൽ പിരിഞ്ഞു. ഇ. സജീഷാണ് കേരളത്തിന്റെ സ്കോറർ. സമീർ മുർമു സർവീസസിനായി ഗോൾ മടക്കി. അഞ്ച് മത്സരങ്ങളും കളിച്ചു കഴിഞ്ഞ കേരളം 8 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള സർവീസസാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാർ ക്വർട്ടറിൽ എത്തും.
ഇരുടീമും നേരത്തേ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
തുടക്കം മുതൽ ആക്രമിച്ച കളിച്ച കേരളം 22-ാം മിനിട്ടിൽ ലീഡെടുത്തു. അക്ബർ സിദ്ധിഖെടുത്ത കോർണർ സ്വീകരിച്ച് കേരള ക്യാപ്ടൻ അർജുൻ നൽകിയ ക്രോസ് പവർ ഹെഡ്ഡറിലൂടെ സുരേഷ് സർവീസസ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ച സർവീസസ് കേരളാ ബോക്സിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്ത് തന്നെ അവർ സമനില പിടിച്ചു. കേരള പ്രതിരോധ നിരയുടെയും ഗോളി നിഷാദിന്റെയും ആശയക്കുഴപ്പം മുതലെടുത്ത് സമീർ മുർമു ഹെഡ്ഡറിലൂടെ സർവീസസിന് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയിൽ വിജയഗോളിനായി കടുത്ത ആക്രമണമാണ ്സർവീസസ് അഴിച്ചു വിട്ടത്. നിരവധി അവസരങ്ങൾ അവർ ഉണ്ടാക്കിയെടുത്തെങ്കിലും വലകുലുക്കാനായില്ല.
5 മാറ്റങ്ങൾ
അരുണാചൽ പ്രദേശിനെതിരെ കളിച്ച ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് കോച്ച് സതീവൻ ബാലൻ ഇന്നലെ കേരളത്തെ കളത്തിലിറക്കിയത്. പ്രതിരോധത്തില്‍ മുഹമ്മദ് സാലിം, ജി. സഞ്ജു എന്നിവർക്ക് പകരം ശരത് പ്രശാന്തും ആര്‍. സുജിത്തും എത്തി. മധ്യനിരയില്‍ ജിതിന് പകരം വി. അര്‍ജുനും മുന്നേറ്റത്തില്‍ മുഹമ്മദ് ആഷിഖിന് പകരം ഇ. സജീഷിനും അവസരം കിട്ടി. ഗോള്‍കീപ്പര്‍ മുഹമ്മദ് അസ്ഹറിന് വിശ്രമം നൽകിയപ്പോൾ മുഹമ്മദ് നിഷാദിന് ആദ്യമായി അവസരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |