മട്ടാഞ്ചേരി: മലയാളികൾ രക്ഷപ്പെട്ട് എത്തിയ 'യെമൻ' മത്സ്യബന്ധന ബോട്ട് 'അൽ തെറിയ ' ഇന്ത്യ മടക്കി നൽകുന്നു. നിയമ നടപടികൾക്കും സുരക്ഷാ ഏജൻസികളുടെ അനുമതികൾക്കും ശേഷം ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിൽ നിന്ന് ബോട്ട് യെമനിലെക്ക് മടങ്ങി .
തൊഴിൽ സ്ഥലത്തെ ക്രൂരമായ പീഡനവും യാതനയും സഹിക്കവയ്യാതെ 2019ൽ യെമനിൽ നിന്ന് അഞ്ച് മലയാളി മത്സ്യത്തൊഴിലാളികൾ 11 ദിവസത്തെ സാഹസിക യാത്ര നടത്തിയാണ് രക്ഷപെട്ടത്.
അന്താരാഷ്ട്ര കപ്പൽ മാർഗത്തിലൂടെ ആഴക്കടലും താണ്ടി എത്തിയ ബോട്ട് ഇന്ധനം തീർന്ന് ഒഴുകി നടന്നതോടെ കോസ്റ്റ് ഗാർഡ് പിടിയിലാകുകയായിരുന്നു. യെമനിലെ ബോട്ടുടമ രേഖകളുമായി കോടതിയെ സമീപിച്ച് നടത്തിയ നിയമ നട പടികൾക്ക് ശേഷമാണ് ബോട്ട് വിട്ടു നൽകാൻ ഉത്തരവായത്. കൊച്ചി കസ്റ്റംസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ ക്ലിയറൻസ് നേടിയാണ് യെമൻ ബോട്ട് മടങ്ങുന്നത്. കോസ്റ്റൽ എസ്.ഐ. ഗിൽബെർട്ട് റാഫേലിന്റെ നേതൃത്വത്തിൽ പരിശോധനകളും പൂർത്തിയാക്കി. വിദേശ ഏജൻസി സഹായത്തോടെ നിയോഗിച്ച സ്രാങ്ക് ഡോറിൻ വിക്ടർ, ലോറൻസ്, റീചാർഡ്, അസ്വിന്ത്, രായപ്പൻ എന്നി അഞ്ച് തമിഴ് നാട് മത്സ്യതൊഴിലാളികളാണ് ബോട്ടുമായി യെമനിലേയ്ക്ക് തിരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |