കൊച്ചി: ആഭ്യന്തര വളർച്ചയുടെ കരുത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ റെക്കാഡുകൾ തിരുത്തി മുന്നേറുന്നു. ഇന്നലെ നടന്ന പ്രത്യേക വ്യാപാരത്തിൽ ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും പുതിയ ഉയരങ്ങളിലെത്തി. സെൻസെക്സ് വ്യാപാരത്തിനിടെ 73,995 വരെ ഉയർന്നതിന് ശേഷം 61 പോയിന്റ് നേട്ടത്തോടെ 73,806ൽ അവസാനിച്ചു. നിഫ്റ്റി 40 പോയിന്റ് ഉയർന്ന് 22,378ൽ എത്തി. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ജെ.എസ്.ഡബ്‌ള്യു, വിപ്രോ, ഐ.ടി.സി, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും മികച്ച വർദ്ധന ദൃശ്യമായി. ആഭ്യന്തര, നിക്ഷേപകർക്കൊപ്പം വിദേശ ധന സ്ഥാപനങ്ങളും വിപണിയിൽ സജീവമായ വാരമാണ് കടന്നുപോയത്.
നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു
കൊച്ചി: നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ(എൻ.എസ്.ഇ) രജിസ്‌റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം ഫെബ്രുവരിയിൽ
ഒൻപത് കോടി കടന്നു. ആകെ അക്കൗണ്ടുകൾ 16.9 കോടിയാണ്. ഏതാനും വർഷങ്ങളായി നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുകയാണ്.
ലളിതമായ കെ.വൈ.സി നടപടികളും സാമ്പത്തിക സാക്ഷരതയും നിക്ഷേപകരുടെ ആവേശം കൂട്ടുന്നുവെന്ന് എൻ.എസ്.ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു.
ആഗോള വിപണികളിലും റെക്കാഡ് കുതിപ്പ്
മുഖ്യ പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിൽ അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികൾ റെക്കാഡ് ഉയരത്തിലെത്തി.
സെൻസക്സ്
60.80
73,806
നിഫ്റ്റി
40
22,378
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |