റാഞ്ചി: ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ട മാനഭംഗത്തിനിരയായി.ദുംക ജില്ലയിലെ കുറുമഹട്ടിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. യുവതിയും ഭർത്താവും ഭഗൽപൂരിലേക്ക് പോകുകയായിരുന്നു. രാത്രിയായതോടെആളൊഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി താമസിച്ചു. ഇതിനിടെ പത്തോളം വരുന്ന
യുവാക്കൾ ടെന്റിലേക്ക് അതിക്രമിച്ചു കയറുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു.യുവതിയുടെ ഭർത്താവിന് മർദ്ദനമേറ്റു. മൂന്നുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഏഴോ എട്ടോ യുവാക്കൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്നാ ഗുപ്ത പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് ബീഹാർ വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ദമ്പതികൾ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.അതേസമയം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ജാർഖണ്ഡിലുണ്ടായിരുന്ന ദിവസമാണ് സംഭവം നടന്നതെന്നും ജാർഖണ്ഡിൽ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണിതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |