SignIn
Kerala Kaumudi Online
Saturday, 27 July 2024 8.28 AM IST

കോഴ വാങ്ങിയാൽ ഉടൻ കേസ്

 അവിശ്വാസം കൊണ്ടുവന്നത് സി.പി.എം

ന്യൂഡൽഹി : എം.പിമാരോ എം.എൽ.എമാരോ കോഴ വാങ്ങുന്ന നിമിഷം തന്നെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം വന്നു കഴിഞ്ഞെന്നാണ് സുപ്രീംകോടതി ഇന്നലത്തെ വിധിയിൽ വ്യക്തമാക്കിയത്. കോഴയുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്തോ ഇല്ലയോ എന്ന് നോക്കിയല്ല കുറ്റകൃത്യം തീരുമാനിക്കുന്നത്. ഏറ്റെടുത്ത പ്രവൃത്തി നടപ്പാക്കിയോ ഒഴിവാക്കിയോ എന്നത് പ്രസക്തമല്ലെന്നും നിലപാട് കോടതി സ്വീകരിച്ചു.

1998ലെ പി.വി. നരസിംഹറാവു കേസ് വിധിയിലേക്ക് എത്തിച്ച സംഭവം 1993 ജൂലായ് 26നാണ്. സി.പി.എമ്മിലെ അജോയ് മുഖോപാദ്ധ്യായയാണ് റാവു സർക്കാരിനെതിരെ അന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 528 അംഗ ലോക്സഭയിൽ 13 അംഗങ്ങളുടെ കുറവ് റാവു സർക്കാരിനുണ്ടായിരുന്നു. എന്നാൽ, ജാർഖണ്ഡ് മുക്തി മോർച്ച അംഗങ്ങളുടെ വോട്ടോടെ അവിശ്വാസം മറികടന്നു. ഇത് കോഴ നൽകിയെന്നാണ് ആരോപണമുയർന്നത്. 1996ൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. ആറ് ജെ.എം.എം അംഗങ്ങൾക്കെതിരെ കോഴ വാങ്ങി വോട്ട് ചെയ്തതിനും, ജനതാദളിലെ അജിത് സിംഗിനെതിരെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനും കേസെടുത്തു. കേസ് റദ്ദാക്കാൻ ഡൽഹി ഹൈക്കോടതി തയ്യാറാകാത്തതിനെ തുടർന്ന് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ച് 1998ൽ അനുകൂല വിധി നേടുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VOTE BRIBE SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.