തൃശൂർ: സ്ഥാനാർത്ഥി പട്ടിക വരും മുമ്പേ തൃശൂരിൽ കെ. മുരളീധരനായി സിറ്റിംഗ് എം.പി. ടി.എൻ. പ്രതാപൻ ചുവരെഴുത്ത് തുടങ്ങി. ഇന്നലെ രാവിലെ തളിക്കുളം ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് പ്രതാപന്റെ വീടിനടുത്താണ് ചുവരെഴുതിയത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂറടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.
സ്‌നേഹസന്ദേശയാത്രയ്ക്ക് ശേഷം പ്രതാപൻ കഴിഞ്ഞദിവസം തൃശൂരിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. 150 സ്ഥലങ്ങളിൽ പ്രതാപനായി ചുവരെഴുത്തും നടത്തി. മൂന്നര ലക്ഷത്തോളം പോസ്റ്ററുകൾ തയ്യാറാക്കിയതായാണ് വിവരം.
പ്രതാപനായുള്ള ചുവരെഴുത്ത് മായ്ക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെന്നും അറിയുന്നു. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിന് മുൻപായി കോൺഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയതായും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |