ഇടുക്കി: പന്നിയാറിൽ റേഷൻ കടയ്ക്ക് നേരെ കാട്ടാന ചക്കക്കൊമ്പന്റെ ആക്രമണം. കടയുടെ ചുമരിൽ ഇടിക്കുകയും ഫെൻസിംഗ് തകർത്ത് അകത്തുകയറുകയും ചെയ്തു. പുലർച്ചെയായിരുന്നു സംഭവം.
ആന അരിയൊന്നും കഴിച്ചിട്ടില്ല. ശബ്ദം കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്നതോടെ വനത്തിലേക്ക് പോയി. വനത്തിനുള്ളിൽ നിന്ന് ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാലാണ് ആന കാടിറങ്ങുന്നതെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷമാണ് പന്നിയാറിലെ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. നേരത്തെ അരിക്കൊമ്പൻ സ്ഥിരം ആക്രമണം നടത്തുന്ന കടയായിരുന്നു ഇത്. അരിക്കൊമ്പനെ കൊണ്ടുപോയതോടെ ആക്രമണത്തിന് കുറവുണ്ടായിരുന്നു.
അതേസമയം, പാലക്കാടുനിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടാന പിടി സെവന്റെ ഇടതുകണ്ണിലെ കാഴ്ച തിരിച്ചുകിട്ടാൻ സാദ്ധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ചികിത്സ തുടരുകയാണെങ്കിലും പുരോഗതിയൊന്നും ഇല്ലെന്നാണ് വിവരം. ആനയുടെ ഒരു കണ്ണിനാണ് കാഴ്ചക്കുറവുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |