SignIn
Kerala Kaumudi Online
Saturday, 27 April 2024 2.52 PM IST

ഒരാൾ കൈകാണിച്ചാലും ബസ് നിറുത്തണം, ചെറുവാഹനങ്ങളെയും കാൽനടക്കാരെയും കരുതലോടെ കാണണം: കെഎസ്ആർടിസിക്കാർക്ക് ഉപദേശവുമായി മന്ത്രി ഗണേശ് കുമാർ

ganesh-kumar

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാർ. ഒരാൾ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കിവിടരുതെന്നും കത്തിൽ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. റോഡിലൂടെ ബസ് ഓടിക്കുമ്പോൾ മറ്റുചെറുവാഹനങ്ങളെയും കാൽനടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തിലുണ്ട്.

കെഎസ്ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികളുണ്ടാവും, ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും, സ്പോൺസർഷിപ്പിലൂടെ കെഎസ്ആർടിസി സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതിയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം, പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കുന്നതടക്കം ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ നിർദ്ദേശിച്ച പരിഷ്‌കാരങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതാക്കൾ അറിയിച്ചു. സംഘടന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും അതുവരെ പരിഷ്കാര നടപടികൾ നിറുത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രസിഡന്റ് കെ.കെ. ദിവാകരൻ പറഞ്ഞു. ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ ഡ്രൈവിംഗ് സ്‌കൂളുകൾ ഒരുക്കുക, ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിരീക്ഷണ ക്യാമറ, ജി.പി.എസ് ഘടിപ്പിക്കുക തുടങ്ങിയവയും താത്കാലികമായി നിറുത്തിവയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, KB GANESH, LETTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.