SignIn
Kerala Kaumudi Online
Saturday, 21 September 2024 6.25 AM IST

എന്ത് വിശ്വസിച്ച് മീൻ മേടിക്കും? വിൽപ്പനയ്‌ക്ക് വച്ചത് അഴുകിയ 35 കിലോ മത്സ്യം, പിടിച്ചെടുത്തത് ചൂരയും കണ്ണൻ കൊഴിയാളയും

Increase Font Size Decrease Font Size Print Page
fish

വർക്കല: മത്സ്യബന്ധനത്തെ നിയന്ത്രിക്കുന്നത് പൊതുവെ സർക്കാർ നിയന്ത്രിത ചട്ടങ്ങളാണ്. എന്നാൽ വിപണികളിലെത്തുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും പഴകിയ മത്സ്യങ്ങൾ ആണെന്നതാണ് വാസ്തവം. വർക്കലയിലെ പ്രധാന മത്സ്യ മാർക്കറ്റാണ് നഗരസഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന പുന്നമൂട് വെജിറ്റബിൾ ആൻഡ് ഫിഷ് മാർക്കറ്റ്. നല്ല മത്സ്യങ്ങൾക്കൊപ്പം പഴകിയ മത്സ്യങ്ങളും ഇവിടെ വില്പനയ്‌ക്കെത്തുന്നു. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് വർക്കല നഗരസഭ ഹെൽത്ത് വിഭാഗത്തിനും ഫുഡ് ആൻഡ് സേഫ്ടി സർക്കിൾ ഓഫീസിലും ലഭിക്കുന്നത്. വില്പനയ്ക്ക് എത്തുന്നവയിൽ ഫ്രോസൺ മത്സ്യങ്ങളാണ് അധികവും. എന്നാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ ചെറുകിട വില്പനക്കാർ തർക്കിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും പതിവ് സംഭവമായിട്ടുണ്ട്. ആരോഗ്യപരമായ സുരക്ഷിതത്വം എന്ന കാഴ്ചപ്പാട് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഇല്ലെന്നുള്ളത് ഗുരുതരമായ രോഗങ്ങൾക്കും ഭക്ഷ്യ വിഷബാധയ്ക്കും ഇടവരുത്തും. ഇതെല്ലാം അവഗണിച്ചുകൊണ്ട് അമിതലാഭം ലക്ഷ്യമിട്ടാണ് ഇവിടെ വില്പന നടക്കുന്നത്.

പഴകിയ മത്സ്യം പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 35 കിലോയോളം പഴകിയ മത്സ്യം കണ്ടെടുത്തു. ചൂര, കണ്ണൻ കൊഴിയാള എന്നീ മത്സ്യങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചത്. മൊബൈൽ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഫുഡ് ആൻഡ് സേഫ്ടി സർക്കിൾ ഓഫീസർ ഡോ.പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മൈക്രോ ബയോളജിസ്റ്റ് നിള, മൊബൈൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ.എൻ തുടങ്ങിയവർ പങ്കെടുത്തു.

മണൽ വിതറി വിൽപ്പന

മണൽ വിതറി വിൽപ്പന നടത്തരുതെന്നുളള കർശന നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ടാണ് മാർക്കറ്റിൽ വിൽപ്പന നടക്കുന്നത് . മത്സ്യബന്ധനവിലക്ക് നിലനിൽക്കുമ്പോഴും പുന്നമൂട് മാർക്കറ്റിൽ മത്സ്യം സുലഭമായി എത്താറുണ്ട്. ചെറുകിട കച്ചവടക്കാർക്ക് ലഭിക്കുന്ന മത്സ്യങ്ങൾ വെള്ളത്തിലേക്കിട്ട് മണൽ വിതറി വില്പനയ്ക്ക് എത്തിക്കുമ്പോൾ ഫ്രഷ് മത്സ്യം ആണെന്നുള്ള ധാരണയിലാണ് വില്ക്കുന്നവരും വാങ്ങുന്നവരും. എന്നാൽ ഫ്രോസൺ മത്സ്യങ്ങൾ ഐസിട്ട് തന്നെ വില്പന നടത്തിയില്ലെങ്കിൽ വളരെ പെട്ടെന്ന് ചീഞ്ഞുപോകും. ഇതിൽ വീഴ്ച വരുന്നതോടെയാണ് വിപണിയിലെത്തുന്ന മത്സ്യങ്ങൾ കേടാകുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എല്ലാ മാസവും പതിവ് പരിശോധനകളിൽ ഇരുന്നൂറിൽപ്പരം കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുന്നുണ്ട്. എങ്കിലും നിത്യേന വലിയൊരളവിൽത്തന്നെ പഴകിയ മത്സ്യം വിപണിയിലെത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FISH, ROTTEN, MARKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.