ദുബായ്: വിസിറ്റിംഗ് വിസയില്‍ എത്തിയ ശേഷം യാചകരുടെ വേഷത്തില്‍ പണം കൈക്കലാക്കുന്ന സംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. റംസാന്‍ മാസമായതിനാല്‍ യുഎഇയിലെ ജനങ്ങള്‍ കൂടുതല്‍ ദാനം നല്‍കുമെന്നത് കണക്കിലെടുത്താണ് ഗള്‍ഫിലെത്തി യാചകരുടെ ജോലി ചെയ്യുന്നത്.
ഭിക്ഷാടന ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പൊലീസ്. യാചനാ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നിരവധി പേരെ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 13വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി എമിറേറ്റിലുടനീളം പൊലീസ് പരിശോധന ശക്തമാക്കി. യാചകര്‍ സ്ഥിരമായി തമ്പടിക്കുന്ന പള്ളികളിലും മാര്‍ക്കറ്റുകളിലുമാണ് പരിശോധന.
സംഘടിത ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു യാചകയെ അറസ്റ്റ് ചെയ്തപ്പോള്‍ 60,000 ദര്‍ഹം കണ്ടെടുത്തതായി ദുബായ് പൊലീസിലെ ബന്ധപ്പെട്ട വകുപ്പ് ഡയറക്ടര്‍ ബ്രി. അലി അല്‍ ശംസി പറഞ്ഞു.മറ്റു എമിറേറ്റുകളിലും യാചനക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. അജ്മാന്‍ എമിറേറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 45 യാചകരെ ഇതിനകം പിടികൂടിയിട്ടുണ്ട്. റാസല്‍ഖൈമയില്‍ 34 പേര്‍ പിടിയിലായി.
റംസാന്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഭിക്ഷാടകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി തിരച്ചില്‍ സംഘത്തെ രൂപീകരിച്ച് സുരക്ഷാ സാന്നിദ്ധ്യം വര്‍ധിപ്പിച്ചതായി അജ്മാന്‍ പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |